Europe news desk | | 1 minute Read
കഴിഞ്ഞ തിങ്കളാഴ്ച ഉക്രെയ്നിലെ ഒഡെസ തുറമുഖത്ത് റഷ്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ രാജ്യത്ത് ഊർജ്ജപ്രതിസന്ധിയെന്ന് ഉക്രെയ്നിലെ ഊർജ്ജ സേവന ദാതാക്കളായ DTEK അറിയിച്ചു.
ഇന്ന് ഒഡെസ നഗരത്തിൽ വൈദ്യുത തടസ്സം നേരിടുമെന്ന് ടെലിഗ്രാം സന്ദേശത്തിൽ DTEK അറിയിച്ചു.
റഷ്യൻ ആക്രമണത്തിൽ നിരവധി പ്രസരണ കേന്ദ്രങ്ങൾക്ക് കേട് പാടുകൾ സംഭവിച്ചതായും ഒഡെസയുടെ ഭരണകൂടം ടെലിഗ്രാമിൽ സന്ദേശത്തിൽ പറഞ്ഞു. ഒഡെസയിലെ അയൽസംസ്ഥാനമായ മൈക്കോളൈവിലും വ്യോമാക്രമണങ്ങൾ നടന്നിരുന്നു.
റഷ്യ വിക്ഷേപിച്ച 9 ഡ്രോണുകളിൽ 8 എണ്ണവും വ്യോമ പ്രതിരോധം നശിപ്പിച്ചതായി ഉക്രേനിയൻ സൈന്യം അവകാശപ്പെട്ടു. ഒഡേസ, മൈക്കോലൈവ് മേഖലകളിലാണ് ഡ്രോണുകളിൽ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടത്.
രണ്ട് നഗര ജില്ലകളിൽ തിങ്കളാഴ്ച രാവിലെയോടെ വൈദ്യുതി പുനഃസ്ഥാപിച്ചതായി ഡിടിഇകെ അറിയിച്ചു.
Also Read » "Valatty": A Heartwarming Malayalam Film Finds Russian Audiences Through Indywood Distribution Network
English Summary : Russian Invasion It Is Reported That The Energy Crisis Is Severe In Odessa in Europe