അഞ്ജു ജോസഫ് | | 1 minute Read
പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി കൂടെത്താമസിപ്പിച്ച് പീഡനത്തിനിരയാക്കിയെന്ന കേസിൽ മുപ്പതുകാരി അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്.
എട്ടാം ക്ലാസ് വിദ്യാർഥിയെയാണ് തട്ടിക്കൊണ്ടുപോയതെന്നും ഹൈദരാബാദിലെ ബാലനഗറിൽനിന്നാണ് രണ്ടുപേരെയും കണ്ടെത്തിയതെന്നും പോലീസ് വ്യക്തമാക്കി. ഈ മാസം 19 മുതലാണ് കുട്ടിയെ കാണാതായത്.
സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തിയില്ല. വീട്ടുകാർ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അടുത്തു തന്നെയുള്ള രണ്ടു മക്കളുടെ അമ്മയായ യുവതിയെയും കാണാതായ വിവരം ലഭിച്ചത്.
ഹൈദരാബാദിൽ വെച്ചാണ് യുവതിയെയും പതിനഞ്ചുകാരനെയും കണ്ടെത്തിയത്. യുവതി നേരത്തെയും സ്വന്തം വീട്ടിൽവച്ച് പലതവണ കുട്ടിയുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്നു. കുട്ടിയുമൊത്തെ സ്ഥിരമായി ജീവിക്കാനാണ് നാടുവിട്ടതെന്ന് യുവതി പറഞ്ഞതായി പോലീസ് വ്യക്തമാക്കി.
Also Read » യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാൽപ്പതുകാരൻ അറസ്റ്റിൽ ; യുവതി സുരക്ഷിതയെന്ന് പോലീസ്
Also Read » ഫ്ലോറിഡയിലെ 13 കാരിയുടെ മരണം ; അമ്മയുടെ കാമുകനെതിരെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി
English Summary : A 30 Year Old Woman Who Left The Country With Her 15 Year Old Boyfriend Has Been Arrested in National