അഞ്ജു ജോസഫ് | | 1 minute Read
സംസ്ഥാനത്തെ 33,115 അങ്കണവാടികളിലായി മൂന്നര ലക്ഷത്തോളം കുഞ്ഞുങ്ങളാണ് കളിയും ചിരിയുമായി അങ്കണവാടികളിലെത്തിയത്.
പ്രിയപ്പെട്ടവരുടെ സംരക്ഷണയില്‍ നിന്നും കുഞ്ഞുങ്ങള്‍ പൊതു സമൂഹത്തിലേക്ക് എത്തുന്ന ആദ്യത്തെ ഇടം അങ്കണവാടികളാണ്.
പൊതു സമൂഹത്തിന്റെയും കുടുംബങ്ങളുടെയും ഒക്കെ വലിയ പങ്കാളിത്തത്തോടു കൂടിയാണ് അങ്കണവാടി പ്രവേശനോത്സവം നടക്കുന്നത്. ഇതിന്റെ ഭാഗമായി അങ്കണക്കൂട്ടം സംഘടിപ്പിക്കുകയുണ്ടായി.
അങ്കണവാടി പ്രവര്‍ത്തകര്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് ഗൃഹ സന്ദര്‍ശനം നടത്തി കുഞ്ഞുങ്ങള്‍ക്ക് സമ്മാനങ്ങളും നല്‍കി.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൂജപ്പുര സ്മാര്‍ട്ട് അങ്കണവാടിയില്‍ മന്ത്രി വീണാ ജോർജ്ജ് നിര്‍വഹിച്ചു.
Also Read » സേതുനാഥ് പ്രഭാകർ എഴുതിയ പേര് ശ്രീരാമൻ എന്ന നോവലിന്റെ പ്രകാശന കർമ്മം നടന്നു.
Also Read » ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ്
ഇടതുപക്ഷവുമായുള്ളത് ആശയപരമായ വിയോജിപ്പ് മാത്രം ; എൽ ഡി എഫ് പ്രവർത്തകരും കുടുംബാംഗങ്ങൾ : രാഹുൽ ഗാന്ധി
English Summary : The Entrance Ceremony Was Held At Anganwadis In The State With A Smile in Kerala