Web desk | | 1 minute Read
ബ്രിട്ടനിലെ തിരഞ്ഞെടുപ്പ് കമ്മീഷനിനെതിരായി ചൈനയുടെ പിന്തുണയോടെ നടന്ന സൈബർ ആക്രമണത്തിൽ ദശലക്ഷക്കണക്കിന് വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ ആക്‌സസ് ചെയ്യപ്പെട്ടതായി സംശയം.
എംപിമാരടക്കമുള്ള വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ ആക്‌സസ് ചെയ്യപ്പെട്ടതായി സംശയമുണ്ട്.
ഈ ഇടപെടലുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന വ്യക്തികൾക്കെതിരെ യുകെ ഉപരോധം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ഈ സൈബർ ആക്രമണത്തിന് പിന്നിലെ ശക്തിയെ കുറിച്ച് ഡെപ്യൂട്ടി പ്രധാനമന്ത്രി ഒലിവർ ഡൗഡൻ പാർലമെൻ്റിൽ പ്രസ്ഥാവന നടത്തുമെന്ന് പ്രതീക്ഷിക്കുന്നത്. മന്ത്രിമാർ തിങ്കളാഴ്ച കൂടുതൽ വിശദാംശങ്ങൾ നൽകിയേക്കും.
ആരോപണവിധേയരായ വ്യക്തികൾക്കെതിരായ ഉപരോധം പരിഗണനയിലാണെന്ന് ഒന്നിലധികം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രവർത്തനവുമായി ബന്ധപ്പെട്ട് പാർലമെൻ്റിൻ്റെ സുരക്ഷാ ഡയറക്ടർ അലിസൺ ഗൈൽസ് നടത്തുന്ന മാധ്യമ ബ്രീഫിംഗിലേക്ക് ഇൻ്റർ-പാർലമെൻ്ററി അലയൻസ് ഓൺ ചൈന (ഐപാക്) പ്രഷർ ഗ്രൂപ്പിലെ അംഗങ്ങളെ വിളിച്ചതായി പറയപ്പെടുന്നു.
മുൻ കൺസർവേറ്റീവ് നേതാവ് സർ ഇയൻ ഡങ്കൻ സ്മിത്ത്, മുൻ മന്ത്രി ടിം ലോട്ടൺ, ക്രോസ്ബെഞ്ച് പിയർ ലോർഡ് ആൾട്ടൺ, എസ്എൻപി എംപി സ്റ്റുവാർട്ട് മക്ഡൊണാൾഡ് എന്നിവരും ഉൾപ്പെടുന്നുവെന്ന് ടൈംസ് റിപ്പോർട്ട് ചെയ്തു.
Also Read » യുഡിഎഫിനായി പണം വിതരണം ചെയ്തെന്ന് ആരോപണം : ബിജു രമേശിനെതിരെ പൊലീസിൽ പരാതി
Also Read » ഇംഗ്ലണ്ടിലെ മുതിർന്ന ഡോക്ടർമാരുടെ ശമ്പളവർധനയ്ക്ക് അംഗീകരാരം ; ജൂനിയർ ഡോക്ടർമാർ ചർച്ച തുടരുന്നു
English Summary : China Has Allegedly Leaked The Details Of Hundreds Of Thousands Of Uk Voters in World