Web desk | | 1 minute Read
ചെന്നൈ : ജഡ്ജിയെന്ന നിലയിൽ തുടക്കക്കാരൻ്റെ അമിതാവേശം മൂലം പിഴവ് സംഭവിച്ചതായി തുറന്ന് പറഞ്ഞ് ഹൈക്കോടതി ജഡ്ജി. ആറ് വർഷം മുൻപ് നടത്തിയ വിധിപ്രസ്താവത്തിൽ പിഴവ് സംഭവിച്ചെന്നും തിരുത്താൻ തയാറെന്നും മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ആനന്ദ് വെങ്കടെശ് പറഞ്ഞു.
ജഡ്ജി ആയി ചുമതലയെറ്റെടുത്ത് ഒരു മാസത്തിനുള്ളിൽ ഹർഷ എസ്റ്റേറ്റുമായി ബന്ധപ്പെട്ടുണ്ടായ സിവിൽ കേസിലെ വിധിയെ കുറിച്ചായിരുന്നു ജസ്റ്റിസ് ആനന്ദ് വെങ്കടെശ് പരാമർശം നടത്തിയതെന്നാണ് സൂചന.
അടുത്തിടെ വായിച്ച ചില ലേഖനങ്ങളിൽ നിന്നാണ് വസ്തുത ബോധ്യപ്പെട്ടതെന്നും പുതിയ ജഡ്ജിയെന്ന നിലയിലെ അമിതാവേശമാണ് പിഴവിന് കാരണമായതെന്നും ജസ്റ്റിസ് വെങ്കിട്ടേഷ് പറഞ്ഞു.
ഡിഎംകെ മന്ത്രിമാർ ഉൾപ്പെട്ട അഴിമതിക്കേസുകളിലെ വിചാരണക്കോടതി വിധികളിൽ സ്വമേധയാ പുന:പരിശോധനയ്ക്ക് തുടക്കമിട്ട് ശ്രദ്ധേയനായ ജഡ്ജി ആണ് ജസ്റ്റിസ് ആനന്ദ് വെങ്കിടെഷ്.
മദ്രാസ് ബാർ അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണത്തിലാണ് ജസ്റ്റിസ് ആനന്ദ് വെങ്കടേശന്‍റെ തുറന്നു പറച്ചിൽ.
Also Read » ഇൻഡോർ സീറ്റിൽ മത്സരിക്കാൻ അനുവദിക്കണമെന്ന കോൺഗ്രസ് നേതാവിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി
Also Read » സിദ്ധാർത്ഥന്റെ മരണം ; ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊടും ചൂടിനിടെ ആലിപ്പഴവീഴ്ചയും ; വെല്ലൂരിലെ കാലാവസ്ഥാ മാറ്റത്തിൽ അത്ഭുതപ്പെട്ട് കാലാവസ്ഥാ നിരീക്ഷകർ
English Summary : The Beginner S Enthusiasm Is Humbled The High Court Judge Said There Was A Mistake In The Verdict in National